Posts

Showing posts from November, 2023

ആതി'യിലെ ആധി

'ആതി'യിലെ ആധി April 17, 2023  പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുകയാണ് നമ്മളിപ്പോൾ..കിണറുകളും, കുളങ്ങളും, പുഴകളും വറ്റിവരളുന്നു.. ജലം എത്ര അമൂല്യമാണ്‌ എന്നും, കാടും, മലകളും പുഴകളും കായലും തണ്ണീർതടങ്ങളുമെല്ലാം വിലമതിക്കാനാവാത്ത പ്രകൃതിയുടെ വരദാനമാണ് എന്നും അറിയാതെ നമ്മൾ ഓർത്തുപോവുന്നു. കായൽ വെള്ളത്തിന്റെ തണുപ്പ് പോലെ വായനക്കാരനിലേക്ക് ഒഴുകിയിറങ്ങുന്ന സാറ ജോസഫിന്റെ ഒരു നോവലാണ് 'ആതി'. ആതി എന്ന ജലദേശത്തിന്റെ കഥയാണിത്. ആതി ജലത്തിന്റെ നാടാണ്. നാഡീഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും,തണ്ണീർത്തടങ്ങളും, വെള്ളത്തിൽ മുങ്ങി നില്‍ക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്നു കൊച്ച് തുരുത്തുകൾ ചേർന്ന, തണലും തണുപ്പുമാണ് ആതി..പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവള. ആതിക്ക് ചുറ്റും കായലാണ്...അതിനപ്പുറം തിരക്കിന്റെ മഹാനഗരം. എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയിൽ ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം....ആകാശത്തിന്റെ ചോട്ടിൽ, വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ആതി.കഥാകൃത്തിന്റെ വാക്കുകൾ കടമെടു...

മറ്റുള്ളവർ എന്തു വിചാരിക്കും ??

മറ്റുള്ളവർ എന്തു വിചാരിക്കും ?? September 29, 2022  'മറ്റുള്ളവർ എന്തു വിചാരിക്കും ' എന്നൊരു ചോദ്യചിഹ്നത്തിലാണ് നമ്മളിൽ പലരുടെയും ആഗ്രഹങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ആത്മഹത്യ ചെയ്യുന്നത്..ദിവസവും മിനിമം രണ്ട് തവണയെങ്കിലും നമ്മളിൽ പലരും ഇങ്ങനെ ചിന്തിക്കാറുണ്ടാവും. പലരും നേരിടുന്ന പ്രശ്നമാണ് ഏതുകാര്യത്തിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത. സമൂഹത്തിന്റെ കണ്ണ് തന്റെ മേലുണ്ടെന്ന ചിന്ത അമിതമായാൽ, അത് പല മാനസിക പ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റുള്ളവർ എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ ഒരു കുറ്റവും പറയരുതെന്നുള്ള നിർബന്ധ ബുദ്ധി ഒട്ടും തന്നെ പ്രായോ​ഗികമല്ല.സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മുടെ പല ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടി വരും. നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പുറകിൽ എന്തെല്ലാം സംഭവിക്കുന്നുണ്ടെന്നു വാസ്തവത്തിൽ നമ്മൾ അറിയാറുണ്ടോ ? അതോ അത് നമ്മൾ സങ്കല്പിക്കുന്നത് മാത്രമാണോ? ആണെങ്കിൽ…അങ്ങിനെ സങ്കൽപ്പിക്കുന്നത് നിർത്തണ്ടേ.? ആരെങ്കിലും നമ്മളെളെപ്പറ്റി എന്തെങ്കിലും വിചാരിക്കുന്നുണ്...

പ്രാണവായു

പ്രാണവായു February 07, 2023  മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്‌ അംബികാസുതൻ മാങ്ങാട്. എൻമകജെ എന്ന ഒറ്റ നോവൽ മതി അദ്ദേഹമെന്ന എഴുത്തുകാരനെയും ആക്ടിവിസ്റ്റിനെയും അടയാളപെടുത്താൻ. കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിക്കുവേണ്ടി എഴുത്തിലൂടെയും സമരങ്ങളിലൂടെയും പോരാടുന്ന അംബികസുതൻ മാഷിനാണ് ഇപ്രാവശ്യത്തെ (2022) ഓടക്കുഴൽ അവാർഡ്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. ഓക്‌സിജന്‍ക്ഷാമത്തെ കുറിച്ച് പ്രവചിച്ച ഒരു കഥയായിരുന്നു 'പ്രാണവായു'. ഒരു പക്ഷേ കോവിഡ് കാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട ഒരു കഥയായിരുന്നിരിക്കാം ഇത് . മിക്ക വാട്സ്ആപ് ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയയിലും ഷെയർ ചെയ്ത് ഒരുവിധം എല്ലാവരും വായിച്ചിരുന്നു . ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015-ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ഈ കഥ അന്ന് വികലഭാവനയെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം അന്ന് മലയാളിയ്ക്ക് സങ്കല്പത്തിൽ പോലും ഓക്സിജൻ ക്ഷാമത്തെകുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. പ്രവചന ബോധം ഉള്ളത് കൊണ്ടല്ല, പ്രകൃതിയെ നിരന്തരം വീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ, പ്രകൃതിയിലുള്ള മാറ്റങ്ങളൊക്ക...