'ആതി'യിലെ ആധി April 17, 2023 പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുകയാണ് നമ്മളിപ്പോൾ..കിണറുകളും, കുളങ്ങളും, പുഴകളും വറ്റിവരളുന്നു.. ജലം എത്ര അമൂല്യമാണ് എന്നും, കാടും, മലകളും പുഴകളും കായലും തണ്ണീർതടങ്ങളുമെല്ലാം വിലമതിക്കാനാവാത്ത പ്രകൃതിയുടെ വരദാനമാണ് എന്നും അറിയാതെ നമ്മൾ ഓർത്തുപോവുന്നു. കായൽ വെള്ളത്തിന്റെ തണുപ്പ് പോലെ വായനക്കാരനിലേക്ക് ഒഴുകിയിറങ്ങുന്ന സാറ ജോസഫിന്റെ ഒരു നോവലാണ് 'ആതി'. ആതി എന്ന ജലദേശത്തിന്റെ കഥയാണിത്. ആതി ജലത്തിന്റെ നാടാണ്. നാഡീഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും,തണ്ണീർത്തടങ്ങളും, വെള്ളത്തിൽ മുങ്ങി നില്ക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്നു കൊച്ച് തുരുത്തുകൾ ചേർന്ന, തണലും തണുപ്പുമാണ് ആതി..പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവള. ആതിക്ക് ചുറ്റും കായലാണ്...അതിനപ്പുറം തിരക്കിന്റെ മഹാനഗരം. എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയിൽ ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം....ആകാശത്തിന്റെ ചോട്ടിൽ, വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ആതി.കഥാകൃത്തിന്റെ വാക്കുകൾ കടമെടു...
പെൺ ദിനം March 10, 2023 കുളിമുറിയിൽ കയറിയപ്പോൾ ചൂട് വെള്ളം കൊണ്ട് വെക്കാത്തതിന് അവളെ പഴിച്ച്, കുളികഴിഞ്ഞ് ചായകുടിക്കാൻ ഇരുന്നപ്പോൾ കറിയിലിത്തിരി ഉപ്പ് കുറഞ്ഞതിനു അവളെ കുറ്റം പറഞ്ഞ്,മുടി ചീകാൻ ചീർപ്പ് തെരഞ്ഞു കാണാത്തതിന് അവളെ ശകാരിച്ച് ,നേരം വൈകി എന്ന് പിറു പിറുത്തു കൊണ്ട് അയാൾ വേഗം നടന്നു, ഇന്ന് ടൌൺ ഹാളിൽ വെച്ച് നടക്കുന്നന് വനിതാ ദിന പരിപാടിയിലെ, 'സ്ത്രീ സമത്വവും, സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകൻ അയാളാണ്. ******************************************* ഉള്ളിലെരിയുന്ന കനലിനെ പെണ്ണിനോളം ഊതി കത്തിക്കാൻ മറ്റാർക്കാണ് കഴിയുക..അതിനുള്ള ശക്തി അവളോളം വേറാർക്കുമില്ല..മനുസ്മൃതിയെ ശെരി വെച്ചുകൊണ്ടാണ് ഓരോ പെണ്കുട്ടിയും ഇന്നും പിറന്നു വീഴുന്നത്.. "പിതാരക്ഷതി കൗമാരേ,ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്ക്യേ.ന സ്ത്രീ സ്വാതന്ത്ര്യമർഹതി". അല്ലെങ്കിൽ,നമ്മുടയൊക്കെ മനസ്സിൽ അങ്ങനെ ഒരു ധാരണ നാം ഊട്ടിയുറപ്പിച്ചിരിക്കുന്നു..അവൾ എല്ലാക്കാലവും സംരക്ഷിക്കപ്പെടേണ്ടവൾ ആണ്.. അതിനർത്ഥം അവൾക്ക് ആഗ്രഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലെന്നല്ല..ഒരാളുടെ സംരക്ഷണയിൽ കഴിയാൻ ആഗ്രഹിക്കുന...
എതിരില്ലാത്ത എതിര് September 25, 2023 ഷുഹൈബ് സർ ആണ് എതിര് എന്ന പുസ്തകത്തിന്റെ കവർ പേജ് ആദ്യമായി അയച്ചു തന്നത്. 'ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം' എന്ന ആ ടൈറ്റിൽ അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നതാണ്. പിന്നീട് എം. കുഞ്ഞാമനും, എതിരും കേരള സാഹിത്യ അക്കാദമി അവാർഡ് തിരസ്കരണത്തിലൂടെ വീണ്ടും ചർച്ചയായി.മൂന്നാം സെമസ്റ്റർ ബി.എ വിദ്യാർത്ഥികൾക്ക് ആത്മകഥ എന്ന പാഠഭാഗത്തിൽ വി. ടി യെ പരിചയപ്പെടുത്തുമ്പോൾ നിങ്ങൾ വായിക്കണം എന്ന് പറഞ്ഞ് കുഞ്ഞാമനെയും എതിരും പരിചയപ്പെടുത്തി. നൂറുസിംഹാസനങ്ങൾ ബി. കോം .വിദ്യാർത്ഥികൾക്ക് എടുക്കുമ്പോൾ വീണ്ടും,ദളിത് സാഹിത്യം എന്ന് പറഞ്ഞ് കുഞ്ഞാമനെയും പറഞ്ഞു കൊടുത്തു . ഈയിടെ വിവാദമായ ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ശ്രീ.കെ. രാധാകൃഷ്ണന്റെ 'ക്ഷേത്രത്തിലെ ജാതി വിവേചനം' കുട്ടികൾ 'മിസ്സേ..ഇപ്പഴും ഇതൊക്കെയുണ്ടല്ലോ' എന്ന് പറഞ്ഞ് ചർച്ചക്ക് തുടക്കം കുറിച്ചപ്പോൾ, 'എന്നെ പാണൻ എന്ന് വിളിക്കരുത്' എന്ന എതിരിലെ അധ്യായമാണ് ഓർമ്മ വന്നത്. പക്ഷേ അപ്പോഴും എതിര് എന്ന ആ ആത്മകഥ ഞാൻ മുഴുവനായും വായിച്ചിരുന്നില്ല എന്നതാണ് സത്യം. ചില അധ്യാ...