Posts

ആതി'യിലെ ആധി

'ആതി'യിലെ ആധി April 17, 2023  പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുകയാണ് നമ്മളിപ്പോൾ..കിണറുകളും, കുളങ്ങളും, പുഴകളും വറ്റിവരളുന്നു.. ജലം എത്ര അമൂല്യമാണ്‌ എന്നും, കാടും, മലകളും പുഴകളും കായലും തണ്ണീർതടങ്ങളുമെല്ലാം വിലമതിക്കാനാവാത്ത പ്രകൃതിയുടെ വരദാനമാണ് എന്നും അറിയാതെ നമ്മൾ ഓർത്തുപോവുന്നു. കായൽ വെള്ളത്തിന്റെ തണുപ്പ് പോലെ വായനക്കാരനിലേക്ക് ഒഴുകിയിറങ്ങുന്ന സാറ ജോസഫിന്റെ ഒരു നോവലാണ് 'ആതി'. ആതി എന്ന ജലദേശത്തിന്റെ കഥയാണിത്. ആതി ജലത്തിന്റെ നാടാണ്. നാഡീഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും,തണ്ണീർത്തടങ്ങളും, വെള്ളത്തിൽ മുങ്ങി നില്‍ക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്നു കൊച്ച് തുരുത്തുകൾ ചേർന്ന, തണലും തണുപ്പുമാണ് ആതി..പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവള. ആതിക്ക് ചുറ്റും കായലാണ്...അതിനപ്പുറം തിരക്കിന്റെ മഹാനഗരം. എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയിൽ ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം....ആകാശത്തിന്റെ ചോട്ടിൽ, വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ആതി.കഥാകൃത്തിന്റെ വാക്കുകൾ കടമെടു...

മറ്റുള്ളവർ എന്തു വിചാരിക്കും ??

മറ്റുള്ളവർ എന്തു വിചാരിക്കും ?? September 29, 2022  'മറ്റുള്ളവർ എന്തു വിചാരിക്കും ' എന്നൊരു ചോദ്യചിഹ്നത്തിലാണ് നമ്മളിൽ പലരുടെയും ആഗ്രഹങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ആത്മഹത്യ ചെയ്യുന്നത്..ദിവസവും മിനിമം രണ്ട് തവണയെങ്കിലും നമ്മളിൽ പലരും ഇങ്ങനെ ചിന്തിക്കാറുണ്ടാവും. പലരും നേരിടുന്ന പ്രശ്നമാണ് ഏതുകാര്യത്തിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത. സമൂഹത്തിന്റെ കണ്ണ് തന്റെ മേലുണ്ടെന്ന ചിന്ത അമിതമായാൽ, അത് പല മാനസിക പ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റുള്ളവർ എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ ഒരു കുറ്റവും പറയരുതെന്നുള്ള നിർബന്ധ ബുദ്ധി ഒട്ടും തന്നെ പ്രായോ​ഗികമല്ല.സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മുടെ പല ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടി വരും. നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പുറകിൽ എന്തെല്ലാം സംഭവിക്കുന്നുണ്ടെന്നു വാസ്തവത്തിൽ നമ്മൾ അറിയാറുണ്ടോ ? അതോ അത് നമ്മൾ സങ്കല്പിക്കുന്നത് മാത്രമാണോ? ആണെങ്കിൽ…അങ്ങിനെ സങ്കൽപ്പിക്കുന്നത് നിർത്തണ്ടേ.? ആരെങ്കിലും നമ്മളെളെപ്പറ്റി എന്തെങ്കിലും വിചാരിക്കുന്നുണ്...

പ്രാണവായു

പ്രാണവായു February 07, 2023  മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്‌ അംബികാസുതൻ മാങ്ങാട്. എൻമകജെ എന്ന ഒറ്റ നോവൽ മതി അദ്ദേഹമെന്ന എഴുത്തുകാരനെയും ആക്ടിവിസ്റ്റിനെയും അടയാളപെടുത്താൻ. കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിക്കുവേണ്ടി എഴുത്തിലൂടെയും സമരങ്ങളിലൂടെയും പോരാടുന്ന അംബികസുതൻ മാഷിനാണ് ഇപ്രാവശ്യത്തെ (2022) ഓടക്കുഴൽ അവാർഡ്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. ഓക്‌സിജന്‍ക്ഷാമത്തെ കുറിച്ച് പ്രവചിച്ച ഒരു കഥയായിരുന്നു 'പ്രാണവായു'. ഒരു പക്ഷേ കോവിഡ് കാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട ഒരു കഥയായിരുന്നിരിക്കാം ഇത് . മിക്ക വാട്സ്ആപ് ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയയിലും ഷെയർ ചെയ്ത് ഒരുവിധം എല്ലാവരും വായിച്ചിരുന്നു . ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015-ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ഈ കഥ അന്ന് വികലഭാവനയെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം അന്ന് മലയാളിയ്ക്ക് സങ്കല്പത്തിൽ പോലും ഓക്സിജൻ ക്ഷാമത്തെകുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. പ്രവചന ബോധം ഉള്ളത് കൊണ്ടല്ല, പ്രകൃതിയെ നിരന്തരം വീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ, പ്രകൃതിയിലുള്ള മാറ്റങ്ങളൊക്ക...

അമ്മയില്ലാത്ത വീട്

August 24, 2022   അമ്മയില്ലാത്ത വീട് —------------------------- ഓർത്തുനോക്കിയിട്ടുണ്ടോ അമ്മയില്ലാത്ത വീടിനെ കുറിച്ച്..? അച്ഛനോടൊപ്പം പുതപ്പിനുള്ളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന കുഞ്ഞുങ്ങൾ നേരം പുലർന്നിട്ടും എണീറ്റിട്ടില്ല.. ഉണരുവോളം വിളിക്കാനും, ഉണർന്നിട്ടുമ്മ വെക്കാനും അവളില്ലല്ലോ.. സൂര്യനുദിച്ചിട്ടും വെളിച്ചെമെത്താത്ത അടുക്കളക്ക് നോവിന്റെ കറുത്തനിറമാണിന്ന്…  അടുക്കളയിൽ  കറിക്കത്തിയും, പാത്രങ്ങളും കലപില കൂട്ടുന്നത് കേൾക്കാനില്ല . മുറ്റത്തെ കരിയിലകളും മൗനവ്രതത്തിലാണ്.. ഈർപ്പം മാറാത്ത തുണികൾ അവളുടെ ചൂടിനായ് കാത്തിരിക്കുന്നു.. ഇന്ന് ടൈം ടേബിളനുസരിച്ച് റെഡിയായ ബാഗും , ചോറ്റുപാത്രവും നേരം വൈകിയെന്ന് പിറുപിറുക്കുന്നില്ല.. വെച്ചാൽ വെച്ചിടത്ത് കാണാത്ത പലതും ഇന്ന് അവളെക്കാത്ത് നിരന്നിരിപ്പുണ്ട്.. കൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരാതി പറയുന്നുണ്ട്.. മുറ്റത്തെ തെച്ചിയും, മുല്ലയും ഇതുവരെയും തുള്ളി വെള്ളം കിട്ടിയില്ലെന്നു പരിഭവിക്കുന്നുണ്ട്.. അമ്മയില്ലാത്ത വീട്, വാക്കുകൾക്ക് ശബ്ദമില്ലാതെയാവും.. അനാഥമായൊരു ഊന്നുവടിപോലെയാവും.... വെറും രണ്ടക്ഷരം മാത്രമാവും ..

മൂന്നാമതൊരു കാര്യം

മൂന്നാമതൊരു കാര്യം November 09, 2022  രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരതുന്നു.. മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു. ഏതാണ്‌ സ്നേഹം? എന്താണ് സ്വാര്‍ഥത? ഇന്ന് ബസിൽ വെച്ചു കണ്ട അന്ധനായ യാചകൻ, "കണ്ണുകാണാത്തവനാണ്.. ആരുമില്ലാത്തവനാണ് " എന്ന് ചിതറിയ ശബ്ദത്തിൽ ഉരുവിടുന്നു.. തനിക്ക് സ്നേഹിക്കാനോ,തന്നെ സ്നേഹിക്കാനോ ആരുമില്ലാത്തത് കൊണ്ടോ.. അതോ,.ജീവിക്കാനൊരു മാര്‍ഗം, ഇല്ലാത്തതു കൊണ്ടോ? രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്നു. മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു. ഒരു കുഞ്ഞു പെൺകുട്ടി,അതിനെ അവര്‍ നല്ലവണ്ണം സ്നേഹിച്ചു. കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും, ഏറ്റവും നല്ല ഭക്ഷണവും കൊടുത്തു .  കുളിപ്പിച്ചു , പൗഡറിട്ടു , കണ്ണെഴുതി ഓമനിച്ചു. പക്ഷെ എത്രദിവസം അവര്‍ അവളെ ലാളിച്ചു.. അവൾ, മറ്റൊരു വീട്ടിൽ രണ്ടു മുഴം കയറില്‍ എല്ലാം ഉപേക്ഷിച്ചത് എന്തിനായിരുന്നു.? ഒരു ചെറിയ വീട്. ഒരു പുതിയ ഒട്ടോറിക്ഷയ്ക്കുള്ള ആദ്യ അടവ്. വീടിനോട് ചേര്‍ന്ന് പിറകില്‍ ഒരൊറ്റ മുറി പണിയാനുള്ള വസ്തുക്കളും പണിക്കാരും. ചിലചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല! ഒരു അന്ധൻ. ഒരു പെൺകുട്ടി. ചെ...

ടോട്ടോയുടെ കുഞ്ഞു വലിയ ലോകം

ടോട്ടോയുടെ കുഞ്ഞു വലിയ ലോകം December 08, 2022  'എന്റെ വായന' ക്ക് (കോളേജിൽ, വിദ്യാർത്ഥികളിലെ വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി ) വേണ്ടി വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകത്തെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം വരുന്ന മറുപടി 'വായിക്കാറില്ല.. വായിക്കാൻ താത്പര്യമില്ല, ആദ്യമൊക്കെ വായിച്ചിരുന്നു.. ഇപ്പൊ വായിക്കാറില്ല' എന്നൊക്കെയാവും..ഒട്ടും വായിക്കാൻ ഇഷ്ടമില്ല എങ്കിൽ തീർച്ചയായും ഈ പുസ്തകം വായിക്കുക,വായിക്കാൻ ഭയങ്കര ഇഷ്ടമാണ് എങ്കിലും ഈ പുസ്തകം വായിക്കുക എന്ന് പറഞ്ഞു കുട്ടികൾക്ക് പരിചയപെടുത്തുന്ന പുസ്തകമാണ് 'ടോട്ടോ ചാൻ'.ഞാൻ ഈ പുസ്തകം ആദ്യമായി വായിക്കുന്നത് യു പി ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്.കുട്ടികൾക്കുള്ള ബുക്ക്‌ എന്നാണ് അന്നീ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വിചാരിച്ചിരുന്നത്. അധ്യാപകരിലാരോ പറഞ്ഞതും അതു തന്നെയായിരുന്നു. ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ഈ നോവലിൽ തെത്സ്കോ കുറയോനാഗി എന്ന 'ടോട്ടോ' യുടെ ബാല്യകാല സ്മരണകളാണ് പങ്കുവെക്കുന്നത്.കുസൃതിക്കാരിയും പ്രശ്നക്കാരിയുമായ ടോട്ടോ ഒന്നാം ക്ലാസ്സിൽ വെച്ചു തന്നെ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് നിന്ന...

ഭക്ഷണത്തിന്റെ ജാതി

ഭക്ഷണത്തിന്റെ ജാതി January 09, 2023 കഴിഞ്ഞ 16 വർഷമായി സ്കൂൾ കലോത്സവ വേദികളിൽ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ പാചക വിദഗ്ധൻ എന്ന നിലയിൽ അറിയപ്പെടുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്ന പണിക്ക് താനില്ലയെന്ന് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്.(8/01/23).കഴിഞ്ഞ ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിലും, മാധ്യമ രംഗത്തും പഴയിടത്തിന്റെ പാചകത്തെ കുറിച്ച് നടന്ന വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. സ്കൂൾ കലോത്സവ വേദികളിൽ എന്തുകൊണ്ടാണ് സസ്യാഹാരം മാത്രം വിളമ്പുന്നത് , നോൺ വെജ് വേണ്ടവരില്ലേ എന്നതൊക്കെയാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചത്. (അടുത്ത തവണ മുതൽ കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.) കലോത്സവ വേദിയിലെ ചർച്ചയും പിന്മാറ്റവും അടുത്ത വർഷം മറ്റൊരു ടീം വന്ന് ടെണ്ടർ ഏറ്റെടുക്കുമ്പോൾ തീരാവുന്നതേയുള്ളൂ..കലോത്സവ വേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വന്നാൽ ആവശ്യക്കാർക്ക് ആവശ്യനുസരണം കഴിക്കുകയുമാവാം .ഓരോ നാടിന്റെയും രുചികളെ ആസ്വദിക്കുകയുമാവാം.        ...