Posts

Showing posts from March, 2021

മരണം

മരണത്തോടെ നിങ്ങളൊരു 'നല്ല' മനുഷ്യനായ് തീരുന്നു.

വനിതാ ദിനം

വനിതാ ദിനം. കുളിമുറിയിൽ കയറിയപ്പോൾ ചൂട് വെള്ളം കൊണ്ട് വെക്കാത്തതിന് അവളെ പഴിച്ച്, കുളികഴിഞ്ഞ് ചായകുടിക്കാൻ  ഇരുന്നപ്പോൾ കറിയിലിത്തിരി ഉപ്പ് കുറഞ്ഞതിനു അവളെ കുറ്റം പറഞ്ഞ്,മുടി ചീകാൻ ചീർപ്പ് തെരഞ്ഞു കാണാത്തതിന് അവളെ ശകാരിച്ച്‌ ,നേരം വൈകി എന്ന് പിറു പിറുത്തു കൊണ്ട് അയാൾ വേഗം നടന്നു, ഇന്ന് ടൌൺ ഹാളിൽ വെച്ച് നടക്കുന്നന് വനിതാ ദിന പരിപാടിയിലെ, സ്ത്രീ സമത്വവും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകൻ അയാളാണ്.

വനിതാദിനത്തിലെ പെണ്ണ്

ഉള്ളിലെരിയുന്ന കനലിനെ പെണ്ണിനോളം ഊതി കത്തിക്കാൻ മറ്റാർക്കാണ് കഴിയുക..അതിനുള്ള ശക്‌തി അവളോളം വേറാർക്കുമില്ല.. മനുസ്മൃതിയെ ശെരി വെച്ചുകൊണ്ടാണ് ഓരോ പെണ്കുട്ടിയും ഇന്നും പിറന്നു വീഴുന്നത്.."പിതാരക്ഷതി കൗമാരേ,ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്ക്യേ. ന സ്ത്രീ സ്വാതന്ത്ര്യമർഹതി". അല്ലെങ്കിൽ,നമ്മുടയൊക്കെ മനസ്സിൽ അങ്ങനെ ഒരു ധാരണ നാം ഊട്ടിയുറപ്പിച്ചിരിക്കുന്നു..അവൾ എല്ലാക്കാലവും സംരക്ഷിക്കപ്പെടേണ്ടവൾ ആണ്.. അതിനർത്ഥം അവൾക്ക് ആഗ്രഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലെന്നല്ല.. ഒരാളുടെ സംരക്ഷണയിൽ കഴിയാൻ  ആഗ്രഹിക്കുന്നവർ ഉണ്ടാവാം..എന്നാൽ അവളുടെ ആകാശങ്ങൾക്ക് നിറം കൊടുക്കാൻ അവളെ സഹായിച്ചില്ലെങ്കിലും, തളർത്തതിരിക്കുക.. മാതാ പിതാക്കൾ ആവട്ടെ..സഹോദരങ്ങൾ ആവട്ടെ..സമൂഹമാവട്ടെ..നിങ്ങളുടെ കണ്മുന്നിൽ പിറന്നു വീഴുന്ന പെണ്കുഞ്ഞിന്റെ ചിറകുകൾക്ക് നിങ്ങളാൽ കഴിയുന്ന ബലം കൊടുക്കുക..അവളും നിങ്ങളെ പോലെ പറന്നുയരട്ടെ..സ്വപനം കാണട്ടെ..പുഞ്ചിരി തൂവട്ടെ.. കാലാകാലങ്ങൾ ആയി കണ്ടു വരുന്ന മഹത്തായ അടുക്കളകളിലെ പുകയടിച്ചു കലങ്ങിയ കണ്ണുകളിൽ നിന്ന് ലക്ഷ്യ ബോധത്തിന്റെയും,അഭിമാനത്തിന്റെയും നെയ്തിരി പ്രകാശം പരക്കട്ടെ.. അബലയും സർവംസഹയ...

നൂറു സിംഹാസനങ്ങൾ-ജയമോഹൻ

ഇനിയും കീഴടക്കേണ്ടുന്ന സിംഹാസനങ്ങൾ .. ----------------------------------------------- ദളിതർ,കീഴാളർ,അധഃകൃതർ... ഏതൊക്കെ പേരിൽ അറിയപ്പെട്ടാലും ,സ്വപ്രയത്നം കൊണ്ട് നൂറു സിംഹാസനങ്ങൾ ചവിട്ടികയറിയാലും..'നീ അതാണ്'എന്ന് അവന്റെ ചുറ്റിലുമുള്ള ഓരോ മുഖങ്ങളും അവനെ ഓർമപ്പെടുത്തികൊണ്ടേയിരിക്കുന്ന ..ധവളാധികാരത്തിന്റെ,മനുഷ്യമനസ്സിന്റെ ജീർണതയുടെ നേർ ആവിഷ്‌കാരമാണ് ബി ജയമോഹൻ ന്റെ "നൂറു സിംഹാസനങ്ങൾ' എന്ന നോവൽ. 'കാപ്പൻ'എന്ന് അമ്മ വിളിക്കുന്ന നായാടി പയ്യനിൽ നിന്ന് ധർമപാലൻ  എന്ന ഐ എ എസ് ഓഫീസറിലേക്കുള്ള ജീവിത യാത്രയാണ് ഈ നോവൽ.. ഏതൊരു നായാടിയുടെയും ജീവിതം പോലെ തന്നെ 'വിശപ്പ്' ആണ് കാപ്പന്റെ ജീവിതവും..കാപ്പക്കു ചോറെ എന്ന് നിലവിളിക്കുന്ന,തിന്നണം തിന്നണം എന്ന് മാത്രം ഉരുവിടുന്ന..വയറു നിറച്ചു ഒരു നേരം പോലും ഭക്ഷണമില്ലാത്ത,ആളുകളുടെ തെറിവിളികളും,ഉപദ്രവവും ജീവിതമായി മാറിയ,അമ്മയുടെ കൂടെ അലഞ്ഞു തിരിഞ്ഞു തെണ്ടി നടക്കുന്ന കുട്ടിയെ,നാരായണ ഗുരുവിന്റെ ശിഷ്യൻ പ്രജാനന്ദൻ കണ്ടെടുത്ത്,ചോറിനൊപ്പം അറിവും വിളമ്പി..ആട്ടും തുപ്പും കേൾക്കാതെ ആദ്യമായി വയറു നിറയെ ചോറ് കൊടുക്കുമ്പോൾ അവൻ ചുറ്റുമുള്ളതൊന്നും.....

ഞാൻ

 'നിന്നിൽ തുടങ്ങി,നിന്നിലാവസാനിക്കുന്ന ഒറ്റക്ഷരം..'